തിങ്കളാഴ്‌ച, ജനുവരി 09, 2012

ജാമി;അ നൂരിയ സനദ്‌ - ദാന സമാപന മഹാ സമ്മേളനത്തിന് ഉജ്ജല പരിസമാപ്തിയായി.

 ഫൈസാബാദ്: തെന്നിന്ത്യയിലെ അത്യുന്നത മത-കലാലയമായ ജാമി;അ നൂരിയ അറബിയയുടെ 49 വാര്‍ഷിക 47 സനദ്‌ - ദാന സമാപന മഹാസമ്മേളനത്തിന് ഉജ്ജല പരിസമാപ്തിയായി.
വിവിധ വേദകളിലായി പഠനാ-അര്‍ഹമായ നിരവധിസെഷനുകളിലായിസമ്മേളനം നാല് ദിവസംനീണ്ടുനിന്നു.
പൂകോയ തങ്ങള്‍ നഗരയില്‍ ആര്‍ത്തിരംഭിയ പതിനായിര -ക്കണക്കിന് ജനങ്ങള്‍ക്ക് മുന്‍മ്പില്‍ 160 യുവപണ്ഡിതന്‍മാര്‍ മൌലവി
ഫാസില്‍ ബിരുദ്ധം നേടി കര്‍മ്മരംഗത്തേക്ക് 

       ജാമി'അനൂരിയ എന്ന മഹല്‍സ്ഥാപനത്തി ന്നേതൃത്വം നല്‍കുന്നത് 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്
മതരംഗത്ത് ഇസ്ലാമിന്‍റെ മുന്നേറ്റത്തിന് ഒരു മഹത്തായ സ്ഥാപനം 
വേണമെന്ന പണ്ഡിതസഭയുടെ തിരിച്ചറിവ് അതാണ്‌
ജാമി'അയുടെ പിറവിയെന്ന് സയ്യിദ്‌ ഹദറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.
 ഈ സമൂഹത്തില്‍ ഒരുപാട്കള്ളനാണയങ്ങള്‍ഉണ്ട്.
ശെരിയും തെറ്റും ജനങ്ങള്‍ക്ക് മനസിലാക്കി കൊടുത്ത് കള്ളനാണയങ്ങളെ സമൂഹത്തിന്
മുന്‍മ്പില്‍ തുറന്നുകാട്ടാന്‍ പണ്ഡിതന്‍മാര്‍ തയ്യാറാകണമെന്നും തങ്ങള്‍ പറഞ്ഞു. സമാപന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍

       സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അഭിവന്ദ്യരായ അധ്യക്ഷന്‍ റഹീസുല്‍ ഉലമ കാളമ്പാടി മുഹമ്മദ്‌
മുസ്ലിയാരുടെ ഭക്തിനിര്‍ഭലമായ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ സമസ്തയുടെ ജനറല്‍സെക്രട്ടറി ശൈ-ഖുനാ  സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സനദ്‌ ദാന
പ്രഭാഷണം നടത്തി. സയ്യിദ്‌ ഹൈദറലി
ശിഹാബ്‌ തങ്ങളുടെ പുണ്യ കരങ്ങളില്‍ നിന്നും ജാമി'അയുടെ സന്തതികള്‍
സനദ്‌ ഏറ്റുവാങ്ങി. സയ്യിദ്‌ സ്വാദിഖലി
ശിഹാബ്‌ തങ്ങള്‍,കേരള വ്യവസായ വകുപ്പ്‌മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
 സാഹിബ്, കോട്ടുമല ബാപ്പു മുസ്ലിയാര്‍,എം.ടി.അബ്ദുള്ള മുസ്ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍, 
പി.കെ.എം.സ്വാദിഖ് മുസ്ലിയാര്‍, ജാമി'അ മില്ലിയയിലെ പ്രൊഫസര്‍ ഡോക്ടര്‍ മുഹമ്മദ്‌ അക്തര്‍ സിദ്ദിഖി, മക്ക ശരിഅത്ത് കോര്‍ട്ട് അംഗം ഹാനി അല്‍ ജു- ബൈര്‍, ജിദ്ദ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അഹമ്മദ്‌ സുലൈമാന്‍എന്നിവര്‍ സംസാരിച്ചു. ഉസ്താദ്‌ റഹ്മ-ത്തുള്ളാഹ് ഖാസിമി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ സമസ്തക്ക് എതിരെ നില്‍ക്കുന്നവര്‍ക്ക്‌ ശക്തമായ തകീത്‌ നല്‍കി കൊണ്ട് പ്രമേയഭാഷണം നടത്തി.ജാമി'അയുടെ ജനറല്‍ - 
സെക്രട്ടറി സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ സ്വാഗതവും ടി.അബ്ദുല്‍ ഹമീദ്‌ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.